ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിലെ മാസപരിപാടി-ഉത്തരാസ്വയംവരം



ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ മാസപരിപാടി 
26/05/2016ന് വൈകിട്ട് 6മണിമുതൽ ചെങ്ങമ്പുഴപാർക്കിൽ നടന്നു. ഉത്തരാസ്വരം ആട്ടക്കഥയിലെ പൂർവ്വഭാഗത്തിൽ  ദുര്യോധന്റെ രംഗം മുതൽ തൃഗർത്തവട്ടം വരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
തിരനോട്ടം
ദുര്യോധനവേഷത്തിലെത്തിയത്  
കലാക്ഷേത്രം പ്രിയ നമ്പൂതിരി(മുംബൈ) ആയിരുന്നു. കെട്ടിപ്പഴക്കമില്ലായ്മയുടെ പ്രശ്നങ്ങളുടെങ്കിലും തരക്കേടില്ലാത്ത പ്രകടനം ഇവർ കാഴ്ച്ചവെച്ചു. മുഖം തേപ്പിലും, സൂക്ഷന്മാഭിനയത്തിലും കുറച്ചുകൂടി ശ്രദ്ധിക്കാനായാൽ ഇവർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം ആസ്വാദകർക്ക് നൽകുവാനാകും.
'നല്ലോരുദ്യാനമിദം'

സൂക്ഷ്മാഭിനയത്തോടെ അഴകാർന്ന ഒരു അവതരണമായിരുന്നു 
 കലാ:ആദിത്യന്റെ ഭാനുമതി.
'“മന്ദപവനനാകും"
'നിനക്കധീനമിജ്ജനമെന്നു നൂനം'
ആർ.എൽ.വി.പ്രമോദ് മെയ്വഴക്കത്തോടും വൃത്തിയായുമുള്ള  
ചൊല്ലിയാട്ടത്തോടും കൂടി ദൂതവേഷം ഭംഗിയാക്കി.
'ജയ ജയ നാഗകേതന'

'ഞാനിവിടെനിന്നുതിരിച്ചു'

'പാര്‍ത്ഥന്മാരെങ്ങു മരുവുന്നു'
നെടുമ്പിള്ളി റാംമോഹനും ശ്രീരാഗ് വർമ്മയും ചേർന്നായിരുന്നു പാട്ട്.  
രാമേട്ടന്റെ ദിവസത്തെ സംഗീതം അത്ര മികച്ചതായി തോന്നിയില്ല. ഭാനുമതിയുടെ മറുപടിപ്പദം കാലം നല്ലവണ്ണം വലിച്ചുതന്നെയാണ് പാടിയിരുന്നത് ഇവിടെ. എന്നാൽ നൃത്തത്തോടുകൂടി അഭിനയിക്കേണ്ടുന്ന ചരണങ്ങൾ നിറഞ്ഞ പദം അല്പം തള്ളിപ്പാടുന്നതാണ് സുഖമെന്നു തോന്നുന്നു. ഇതിന്റെപരിചിനോട്എന്ന അന്ത്യചരണം സാധാരണയായി പാടിവരുന്ന കാലത്തിൽ നിന്നും ത്ള്ളിപ്പാടാറുണ്ട്, ഇവിടെ ഇതും കണ്ടില്ല. എന്നാൽ ചരണം രാഗം മാറ്റിയാണ് പാടിയത്. നൃത്തനിബദ്ധമായ അഭിനയം വരുന്ന പദത്തിന്റെ ചരണങ്ങളിലെ രാഗമാറ്റങ്ങൾ പാട്ടിലെ താളപറ്റും അഭിനയത്തിനോടുള്ള പൊരുത്തവും നഷ്ടപ്പെടുത്തിക്കളയുന്നു. മിടുക്കുള്ളവർ രാഗമാറ്റമല്ല ചെയ്യേണ്ടത്, ചരണങ്ങളി നടന്റെ നൃത്തനിബദ്ധമായ അഭിനയഭാഗങ്ങളിൽ താളം കൂട്ടിപ്പിടിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇതിലൂടെ നടനുസഹായകമാവുകയും അരങ്ങുകൊഴുക്കുകയും ചെയ്യും. ദൂതന്റെ പദവും കാമ്പോജിരാഗത്തിന്റെയും അക്ഷരം വയ്ക്കുന്നതിന്റേയും പതിവു വഴികൾ വിട്ട് മറ്റൊരു രീതിയിൽ  ഉള്ളതായിരുന്നു.
ആദ്യഭാഗത്ത് കലാ:രവിശങ്കർ ചെണ്ടയിലും 
 കലാ:അനീഷ് മദ്ദളത്തിലും പ്രവർത്തിച്ച് നല്ലൊരുമേളം ഒരുക്കിയിരുന്നു.
'മേദിനീപാലവീരന്മാരെ'
എരൂർ മനോജായിരുന്നു ചുട്ടി കലാകാരൻ. എരൂർ ഭവാനീശ്വരം ആയിരുന്നു കളിയോഗം.

അഭിപ്രായങ്ങളൊന്നുമില്ല: